Monday 7 February 2011

ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് ഇന്‍ കള്ള് വാറ്റ്

എന്‍റെ ഡി.ബി  കോളേജിലെ സുഹൃത്തുക്കളുടെ അഭ്യര്‍ത്ഥന മാനിച്ചു , ഡിബിസി യെക്കുറിച്ച് രണ്ടു വാക്ക് :
പ്രകൃതി സൗന്ദര്യം  കൊണ്ടും , ജല സമ്പത്തും കൊണ്ടും എന്നും ഉന്നതങ്ങളില്‍ നില്‍ക്കുന്ന ശാസ്താംകോട്ട എന്ന കുഞ്ഞു പട്ടണത്തില്‍  എന്നും തല ഉയര്‍ത്തി പിടിച്ചിരുന്ന ഞങ്ങളുടെ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ്‌ കോളേജ്. പഠിക്കാനായി മാത്രം വന്നാല്‍ പഠിക്കാനും , അതല്ല കുറച്ചു പഠിച്ചു കുറച്ചു അലമ്പന്‍ വന്നാല്‍ അതിനും  ഇതൊന്നും അല്ല മൊത്തത്തില്‍ അലമ്പന്‍ ആണെങ്ങില്‍ അതിനും അടിത്തറ ഒരുക്കി തരുന്ന കേരള യൂനിവേര്‍സിടി യുടെ കീഴിലുള്ള ഒരു അപൂര്‍വ്വം കോളേജ് അതാണ് ശാസ്താംകോട്ട കോളേജ് . ടൌണില്‍ നിന്നും  ഒരു കിലോമീറ്റര്‍ മാറി ഒരു ഉപ ദ്വീപു പോലെ ആണ് ഞങ്ങളുടെ സ്വപ്ന റാണി നില കൊള്ളുന്നത്‌. കോളേജിനെ ചുറ്റി മൂന്നു വശവും  കേരത്തിലെ ഏറ്റവും വലിയ ശുദ്ധ ജല തടാകവും   കൂടാതെ തടാക തീരത്തെ കാടുകളും കൂടെ ചേരുമ്പോള്‍ നമ്മള്‍ ഏതോ അഡ്വാന്‍ജറുസ് പാര്‍ക്കില്‍ എത്തിയ പ്രേതിതി ഉണ്ടാകും 
                                              ശാസ്താംകോട്ട കോളേജില്‍ ബി.എസ്.സി  ഫിസിക്സ് പഠിക്കാന്‍ വന്ന ഞങ്ങള്‍ 13 പേരെക്കുറിച്ച്  എഴുതിയാലും എഴുതിയാലും തീരില്ല. എങ്കിലും ഞങ്ങളുടെ ഇടയില്‍ വന്നു നശിച്ച  ഞങ്ങളുടെ രാജീവിനെ കുറിച്ച് ഞാന്‍ പറയാം. രാജീവിനെ കുറിച്ച് പറയുക ആണെങ്ങില്‍ , അവന്‍ പഠിച്ചതും വളര്‍ന്നതും എല്ലാം അങ്ങ് കൊട്ടാരക്കരയിലെ  നവോദയ എന്ന കേന്ദ്രിയ വിദ്യാലയത്തില്‍ നിന്നാണ്. നവോദയ എന്ന് കേള്‍കുമ്പോള്‍ തന്നെ ഒരു മിനിമം ബുജി ആണെന്ന് ഉറപ്പിച്ചു. വളരെ ചെറുപ്പത്തിലെ നല്ലപോലെ പഠിച്ചു വരുന്നവര്‍ക്ക് മാത്രമേ അവിടെ പഠിക്കാന്‍ പറ്റു. അവിടെ പഠിച്ചു തുടങ്ങിയാല്‍ ഉഴപ്പാന്‍ പറ്റാത്തതിനാല്‍ നവോദയ പ്രോഡക്റ്റ്സ് എല്ലാം ബഹു കേമാന്മാരയിട്ടു ആയിരിക്കും പുറത്തിറങ്ങുക. ഇനി നമുക്ക്  തുടങ്ങാം 
                                                     "മദ്യം ; കുടിക്കുംതോറും വീര്യം കൂട്ടുന്ന മഹാസാഗരം , അലഞ്ഞിട്ടുണ്ട് അവന്‍  അതും തേടി ...............................
ഒരിക്കല്‍ നവോദയയിലെ തടവറയില്‍ നക്ഷ്ത്രമെന്നികിടന്നവന് പെട്ടെന്നൊരു വെളിപാടുണ്ടായി .ശാസ്താംകോട്ടയിലേക്ക്  വെച്ച് പിടിക്കാന്‍ എന്തിനാ ? റോയല്‍ ഫിസിക്സ് പഠിക്കണം .ഐസക് ന്യൂട്ടെന്നിനെ  കുറിച്ച് പഠിക്കാന്‍ ചെന്ന് പെട്ടെത് ഡിബിസിയിലെ  ഒരു കൂട്ടം അഭാസന്മാര്‍ക്കിടയില്‍  ഉസ്താദ്‌  ഗുലാന്‍ ബോയ്സ്  .. " ആദ്യം കണ്ടപ്പോള്‍ തന്നെ ഒട്ടുന്നോ എന്നാണ് ചോദിച്ചത് , ഊര് തെണ്ടിയുടെ ഓട്ടകീശയില്‍  ഒട്ടിക്കാന്‍ കാശുണ്ടോ ? ഇല്ല  എങ്കിലും ചായ കുടിക്കാന്‍ പഠിപ്പിച്ച അച്ഛനെ മനസ്സില്‍ ധ്യാനിച്ച് വാള് വെക്കാതെ ആദ്യ പെഗ്ഗിറക്കി.ആ പൈന്റ്ടു  കുടിച്ചു തീര്‍ക്കുന്നതിനു മുന്‍പ് തന്നെ കൂട്ടുകാര്‍ നെഞ്ചോടു ചേര്‍ത്ത് പിടിച്ചു . ഉസ്താദ് ഫ്ലാറ്റ്. പിന്നെ കയ്യില്‍ ഫുള്ളും ,വായില്‍ സിഗറെറ്റും ബാഗില്‍ ചീട്ടുമായി കുറെ നാളുകള്‍ ,ഒടുവില്‍ ആ ലാബിന്‍റെ ഇരുണ്ട മൂലയില്‍ ഒരു വാളും വെച്ച് ഇന്നും തുടരുന്നു പ്രവാസം .........  മദ്യോം   കി  സിന്ദഗി  ജോ  കഭി  നഹി  ഖതം  ഹോ  ജാത്തി   ഹൈ...  ശംഭോ  മഹാദേവാ  ....    "
                                    ആദ്യ വര്‍ഷം തന്നെ  രാജീവിന്റെ പോക്ക് നേരെ അല്ല എന്ന് കണ്ടു അവനെ  അവന്‍റെ അപ്പച്ചിയുടെ  വീടിലോട്ടു അയച്ചു. കേറാന്‍ നിന്നവന് ഏണി വെച്ച് കൊടുത്തത് പോലെ ആയി കാര്യങ്ങള്‍ . അപ്പച്ചിയുടെ മുന്പില്‍   പഞ്ച പാവവും , പുറത്തിറങ്ങിയാല്‍ തനി കൊണവും കാണിച്ചു രാജീവങ്ങു വളര്‍ന്നു. എന്നിരുന്നാലും അപ്പച്ചിയുടെ അങ്ങ് പോയതിനു ശേഷം ക്ലാസ്സിലെ അന്നദാതാവായിരുന്നു രാജീവ്‌. ക്ലാസ്സില്‍ ആകെ ചോറും ബാഗുമായി വന്നിരുന്നത് രാജീവും വിനീതും അച്ചായനും ആയിരുന്നു. അച്ചായന്‍ ക്ലാസ്സില്‍ ചോറ് കൊണ്ട് വരുന്നത് വൈകിട്ട് ജിമ്മില്‍ പോകണം   എന്ന   ഉദ്ദേശത്തോടെ ആണ്, ഒന്നും കഴിക്കാതെ ജിമ്മില്‍ പോയാല്‍ തല കറങ്ങും എന്ന് ആരോ അച്ചായനോട് പറഞ്ഞു പോലും. എന്തായാലും ഞായറും ശനിയും ഒഴിച്ച് എല്ലാ ദിവസവും കോളേജില്‍ വരുമെങ്ങിലും , ഞങ്ങളെ ക്ലാസ്സില്‍ കാണാനാമെങ്ങില്‍ ഉച്ചയൂണ് സമയത്ത് ക്ലാസ്സില്‍ വരണമെന്ന് ടീച്ചര്‍മാര് വരെ സമ്മതിക്കും.( അന്ന് മുതലേ പുറം ലോകത്തേക്ക് കൂടുതല്‍ ചിന്തിക്കുന്നതിനാല്‍  ഞങ്ങളെ ക്ലാസ്സ്‌ ടൈമില്‍ കാണാനാമെങ്ങില്‍ ഏതെങ്കിലും ജൂനിയെര്‍സിന്റെ ക്ലാസ്സിലോ അല്ലെങ്ങില്‍  എക്കണോമിക്സ് , ഹിസ്റ്ററി  ക്ലാസ്സിലോ വരണം). ആകപ്പാടെ തിങ്ങള്‍ എന്ന ദിവസം എല്ലാവരും ക്ലാസ്സില്‍ കേറും, അന്ന് ആദ്യത്തെ ഒരു പിരീഡ് കഴിഞ്ഞാല്‍ ഫുള്‍ ലാബില്‍ ആയിരിക്കും.ആദ്യത്തെ ഒരു പിരീഡ് ഇരുന്നു കൊടുത്താല്‍ വൈകിട്ട് അട്ടെണ്ടാന്‍സ് എടുക്കുന്ന സമയത്ത് വന്നാല്‍ മതിയല്ലോ !! ഒരു ദിവസത്തെ ഫുള്‍ അട്ടെണ്ടാന്‍സ് കിട്ടും.   

                                                           വാ കീറിയ ദൈവം ഇരയും തരും എന്ന പോലെ ആണ് കാര്യങ്ങള്‍ , എല്ലാവരും രാവിലെ വന്നു അവരവരുടെ ചോറ് പൊതി ക്ലാസ്സില്‍ കൊണ്ട് വെക്കും, ആദ്യത്തെ നാലു പിരീഡ് കഴിയുമ്പോഴാണ് ഉച്ചയൂണ് സമയം എങ്കിലും ഒരു മൂന്നാമത്തെ പിരീഡ് ഞങള്‍ വന്നു ക്ലാസ്സിലെ ചോറ് എടുത്തു തിന്നും , ജിമ്മില്‍ പോയി മസ്സില്‍ ഉണ്ടാക്കാന്‍ അച്ചായന്‍ വീട്ടില്‍ നിന്നും പൊതിഞ്ഞു കൊണ്ടുവരുന്ന  മുട്ട ഒറ്റ അടിക്കു ഞങ്ങളുടെ ആരുടെ എങ്കിലും വായിലാകും. അച്ചായന് മസ്സില്‍ വെച്ചില്ലെങ്ങില്‍ എന്താ അറ്റ്ലീസ്റ്റ് ഞങ്ങള്‍ക്ക് വെക്കുന്നില്ലേ!!!. ആകെ മൂന്ന് ചോറ് പൊതിയും ആറു പേരും ഒത്തൊരുമയോടെ കഴിച്ചാല്‍ എല്ലാവര്ക്കും കിട്ടും എവിടെ ???ആദ്യത്തെ ആക്രാന്തത്തില്‍ എല്ലാവരുടെയും പാത്രത്തില്‍ നിന്നും കറി മുഴുവന്‍ അടിച്ചു മാറ്റും. അവസാനം പച്ച ചോറ് മാത്രമാകും, പിന്നെ ക്ലാസ്സിലെ പെണ്‍കുട്ടികളുടെ ചോറ് തുറന്നു അവര്‍ക്ക് സംശയം ഉണ്ടാക്കാത്ത തരത്തില്‍ എല്ലാവരുടെയും കയ്യില്‍ നിന്നും കുറച്ചു കുറച്ചു സ്വരുപിച്ചു , ഒരു തരി ചോറ് ബാക്കി വെക്കാതെ കഴിക്കും. മുട്ട ചോറില്‍ വെക്കാം എന്ന് പറഞ്ഞു  വെക്കാത്തത്തിനു അച്ചായന്‍ വീട്ടില്‍  നിന്നും പിണങ്ങി, കാന്റീനില്‍ നിന്നും നേരിട്ടായി കഴിപ്പ്‌. രാജീവിന് ശരീരം വെക്കാന്‍ അപ്പച്ചി കൊടുത്തു വിടുന്ന ചോറും ചൂര  കറിയും കഴിച്ചു ഞങ്ങളെ പോലുള്ളവര്‍ കൊഴുത്തുരുണ്ട് വന്നു.
                                                                    ബി.എസ്.സി  ഒക്കെ കഴിഞ്ഞു എന്ട്രന്‍സ് എഴുതി കുസാറ്റില്‍ എത്തിയ രാജീവ്  വെറും ഒരു കുടിയനില്‍ നിന്നും വളര്‍ന്ന് , ഗുലാനിലെ മറ്റുള്ളവര്‍ക്ക് ഒന്നും തൊടാന്‍ പറ്റാത്ത ഉയരത്തില്‍ എത്തി. അലമ്പി നടന്നതിനു ഒപ്പം പഠിക്കുകയും ചെയ്തത് കൊണ്ട് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് കിട്ടുകയും ചെയ്തു . ഇപ്പോള്‍ ഡല്‍ഹിയിലെ ഒരു യുനിവേര്‍സിടിയില്‍ റിസര്‍ച്ച് ചെയ്യുകയാ. പഠിക്കുന്ന വിഷയവും   ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്  കിട്ടിയ വിഷയവും തമ്മില്‍ കുലബന്ധവും  ഇല്ല . അതിയാന് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്  കിട്ടിയത് "കള്ള് വാറ്റിന ".2011- ലെ നോബല്‍ പ്രയ്സ് വരെ കിട്ടാന് ചാന്‍സ് ഉണ്ടത്രേ, പിന്നെ കുറച്ചു പേറ്റന്റും 
                                                            ലോകത്തുള്ള മദ്യം ഒന്നും തലയ്ക്കു പിടിക്കുന്നില്ല ഇന്നും പറഞ്ഞു , തുടങ്ങിയ ഗവേഷണത്തിനാ ഇപ്പോള്‍ പേറ്റന്റ് കിട്ടിയെക്കുന്നെ ,കലികാലം അല്ലാതെന്താ!!. കറുത്തവാവിന്  അന്നു പിടിക്കുന്ന  രാജവെമ്പാലയെ  , 84 ഡിഗ്രി  സെല്‍ഷിയസ്   ചൂടാക്കിയ  വെള്ളത്തില്‍  ഇട്ടു  പുഴുങ്ങി  എടുത്താല്‍  അതിന്‍റെ  വിഷം (രാജീവ്  കേള്‍ക്കണ്ട വിഷം എന്ന് പറഞ്ഞത്  അവനു  അത്  അമൃത്    ആണ് ) മുകളില്‍  അടിഞ്ഞു  കൂടും ,  അത് 
  പ്രതേകം മാറ്റി  വേറെ  ഒരു സ്റ്റീല്‍  പാത്രത്തില്‍  ബാട്ടരിപൊടിയും , പുകയിലയും ,സിഗരട്ട്  പൊടിയും  3:2:4 എന്ന  അംശബന്ധത്തില്‍   ചേര്‍ത്ത്  വാറ്റിയെടുക്കുന്ന സാധനം ,ഒരു  മാസം  സൂര്യപ്രകാശ മേല്‍ക്കാതെ  വെച്ചാല്‍  കിട്ടുന്ന  ദ്രാവകം കഴിച്ചാല്‍  അവനു  ഒരു  ദിവസത്തേക്ക്  തലയ്ക്കു  പിടിക്കും. ഈ  ദ്രാവകം  അന്നു അവന്‍റെ കൂടെ പരീക്ഷിച്ച  പലരും  ഇപ്പോഴും  പൂര്‍ണമായി   ബോധാവന്മാര്‍ ആകാത്തതിനാല്‍  മാത്രം  ആണ്  നോബല്‍  സമ്മാനം  നേരത്തെ  തീരുമാനിക്കാതെ  വെച്ചെക്കുന്നത്!!!!!!!!!!!!!!.
                                                 
                                                             വിവിധതരം മദ്യരാജാക്കന്മാരില്‍  നിന്നും മാസം 5  കോടിയിലേറെ  വരുമാനം ഉള്ള പലവിധ  ഓഫറുകള്‍   വന്നെങ്ങിലും, ഗവേഷണം നടത്തി ഭാരതത്തിനു ഒരു മുതല്‍ കൂട്ടാകണം എന്നതാണ് തന്‍റെ ആഗ്രഹം എന്നാണ് ആ മഹാ ശാസ്ത്രഞ്ജന്‍ തീരുമാനിച്ചത്. ഒരു നേരം മൗനമയി  എഴുന്നേറ്റു നിന്ന് ആ മഹാത്മാവിന്റെ ആയുസ്സിനായി നമുക്ക് ഒരുമിച്ചു പ്രാര്‍ത്ഥിക്കാം                                  


അഴീക്കലിലേക്ക് ഒരു വിനോദയാത്ര

                                                        അങ്ങനെ വല്ലപ്പോഴും എം. സി. എ അസോസിയെഷനുമായി കഴിഞ്ഞു കൂടുന്ന കാലം , പഠനത്തിന്‍റെ അവസാന കാലമാകുമ്പോള്‍ ക്യാമ്പസ്‌ റിക്രുട്മേന്റ്റ് എന്ന കലാപരിപാടി അരങ്ങേറും എന്നറിഞ്ഞു എല്ലാവരും അവരവരെ കൊണ്ട് ആവും വിധം പഠിച്ചും സഹിച്ചും കഴിഞ്ഞ സമയം,അങ്ങനെ ആ നാലു അഞ്ചു മാസം ഞങ്ങളുടെ മനസ്സും മാവേലിയുടെ സ്വന്തം നാട് പോലെ ശാന്തിയും സമാധാനവും നിറഞ്ഞു നിന്നു.

                                                   കൂട്ടുകാരില്‍ ചിലര്‍ക്കൊക്കെ പണി കിട്ടി , അതില്‍ ചിലര്‍ക്ക് പ്രോജെക്ടും കിട്ടി , " പട്ടിയുടെ വാല് പന്തീരാണ്ട് കൊല്ലം കുഴലില്‍ ഇട്ടാലും നേരെയവുല്ലല്ലോ ,അത് പോലെ ഉള്ള ചില പകല്‍ മാന്യന്മാര്‍ക്കും പ്രോജെക്റ്റ്‌ ഒക്കെ കിട്ടി കോയമ്പത്തൂര്‍ പോയി ".. ഇടയ്ക്ക് ഇടയ്ക്ക് കോളേജുകാര്‍ നമ്മള്‍ എവിടെ വരെ പ്രൊജക്റ്റ്‌ ആയി എന്ന് അറിയാന്‍ ഒന്ന് വിളിക്കും ,ആ സമയത്ത് കോളേജില്‍ ഇല്ലാത്ത സകല എണ്ണവും കെട്ടി പെറുക്കി ഇങ്ങു പോരും , സീറോതും ഒന്നാമത്തെയും റിവ്യൂ വലിയ ശല്യം ഇല്ലാതെ പോയി .രണ്ടാമത്തെ റിവ്യൂ സമയം , കോയമ്പത്തൂര്‍ നിന്നും കെ . കെ എക്സ് പ്രസ്സില്‍ ഒരു പണ്ടാരം കായംകുളത്ത് വന്നിറങ്ങി , എന്‍റെ നല്ല സമയത്തിന് ഞാന്‍ ഹോസ്റ്റലില്‍ ഉണ്ടായതു കൊണ്ട് വിളിക്കാന്‍ ഞാന്‍ തന്നെ ആണ് പോയത്. തലേന്നേ നമ്മുടെ റിവ്യൂ കഴിഞ്ഞതിനാല്‍ നമ്മള്‍ ഫ്രീ ആയിരുന്നു . അങ്ങനെ എ സാധനത്തെ പൊക്കി കൊണ്ട് വന്നു കോളേജില്‍ വിട്ടു.

                                                                                    റിവ്യൂ എല്ലാം കഴിഞ്ഞു വൈകുന്നേരം ആയപ്പോ നമ്മുടെ കോയമ്പത്തൂര്‍വാലാ യ്ക്ക് അഴീക്കല്‍ കടപ്പുറത്ത് പോകണം , ഇച്ചിരി ഒന്ന് മിനുങ്ങണം എന്നൊക്കെ ഉള്ള ആശകള്‍ ആയി . അന്ന് വരെ ജോലി കിട്ടിയ സകല എണ്ണത്തിന്റെയും ചെലവ് എന്ന പേരില്‍ എല്ലാ എണ്ണവും അഞ്ചു മണി ആയപ്പോഴേക്കും അഴീക്കല്‍ എത്തി. ഞങ്ങളെ കൂടാതെ എംഎസ്‌സി യില്‍ നിന്നും സന്ദീപും (കട്ട ) വിഷ്ണുവും  ഉണ്ട്.  കോയമ്പത്തൂര്‍വാലാ എന്ന് പറയുന്ന ആള്‍ക്ക് ക്ലാസ്സില്‍ ഉള്ള ഇമേജ് ഓര്‍ത്തു കൊള്ളണം , പുള്ളിയെ ഭര്‍ത്താവായി കിട്ടാന്‍ ക്ലാസ്സിലെ മുഴുവന്‍ ഗേള്‍സും വെളിയാഴ്ച നോയമ്പ് നോക്കും , ബോയ്സ് ചേട്ടനായി കിട്ടാന്‍ ശനിയാഴ്ച വ്രതം , അമ്മമാര്‍ മകനായി കിട്ടാന്‍ ഒരാഴ്ച വ്രതം , എന്ന് വേണ്ട സകല മന്ത്രങ്ങളും ചെയ്യും , അങ്ങനെ സകല ഗുണ സമ്പന്നന്‍ ആണ് നമ്മോടു വന്നു കൂടണം(ഈ കൂടണം എന്ന് പറഞ്ഞാല്‍ , കുപ്പിയുടെ കഴുത്ത് പൊട്ടിക്കുന്ന പരിപാടി അണ്‌ട്ടോ) എന്ന് പറയുന്നത് , ചാടാന്‍ നിന്നവന് ഒരു ഉന്തലും കിട്ടിയപോലെ ആയി നമ്മുടെ സ്ഥിതി , ചിലവെങ്ങില്‍ ചെലവ് വണ്ടിയും കുപ്പിയും ആയി എല്ലാവരും കടപ്പുറത്ത് റെഡി.

                                                      കൂട്ടത്തില്‍ പകല്‍ മാന്യന്മാര്‍ ഉള്ളത് കൊണ്ട് സൂര്യന്‍ അസ്തമിക്കുന്നത് വരെ കബഡി കളിയ്ക്കാന്‍ എല്ലാവരും തീരുമാനിച്ചു . കട്ട ഒരു കളസവും ഇട്ടു നമ്മുടെ പുറത്തോട്ടു വന്നു ചാടും , ജിമ്മില്‍ പോയി അവന്‍ ഉണ്ടാക്കിയ സകല മസ്സിലും കടപ്പുറത്ത് ഉള്ളവരെ കാണിക്കുന്ന ഡ്രസ്സ്‌ ആണ് അവന്‍റെ, അതും ഇട്ടാണ് പാവപ്പെട്ട നമ്മുടെ തോളെലോട്ടു വന്നു ആ തടിയന്‍ മറിയുന്നത്, ഇരുട്ടു കഴിഞ്ഞാലുള്ള സുഖം ഓര്‍ത്തു എല്ലാവരും അതൊക്കെ അങ്ങ് സഹിക്കും ( അല്ലേലും കഷ്ടപെടാതെ ജീവിക്കാന്‍ പറ്റില്ലല്ലോ !?).

                                                          സന്ധ്യ മയങ്ങുന്ന ,കുളിരുള്ള രാവില്‍ ആരോ ആ കുപ്പിയുടെ കഴുത്ത് പൊട്ടിച്ചു. എല്ലാവരും വരി വരി ആയി നിന്നു അവരവരുടെ വിഹിതം വാങ്ങി, നമ്മുടെ ടിയാന്‍ അന്ന് നല്ല ഫോം ആരുന്നു .. ഇരുന്ന ഇരുപ്പിന് ആരും കാണാതെ കുറച്ചധികം അങ്ങ് ഒപ്പിച്ചു. അന്ന് ക്ലാസിലെ ഒട്ടു മിക്ക എല്ലാവരും കഴിച്ചു ..(പലരും ഹരി ശ്രീ കുറിച്ചതും അന്നാണ് )... ഇനി ആണ് ചരിത്ര മുഹൂര്‍ത്തം തുടങ്ങുന്നത് .എട്ടുമണിയോടെ വല്ലിക്കാവിലെക്കുള്ള അവസാന ബസ്‌ അഴീക്കലില്‍ നിന്നും ഇറങ്ങും. എന്നാ പിന്നെ അലമ്പ് ഒക്കെ നിര്‍ത്തി പോകാം എന്നും പറഞ്ഞു നോക്കിയപ്പോ ആരെയെക്കൊയെ കാണാനില്ല ," ആരെയ കാണാന്‍ ഇല്ലാത്തതു എന്ന് "അയാള് തന്നെ വന്നു പറയേണ്ട വിധത്തില്‍ ആണ് എല്ലാവരും" !", എന്നാല്‍ പിന്നെ ഉള്ളവര്‍ എല്ലാവരും പോകട്ടെ , ബൈക്ക് ഉള്ളവര്‍ അവിടെ നിന്നു ഇല്ലാത്ത ആളെ തപ്പമെന്നു ഒരു തീരുമാനത്തില്‍ എത്തി അങ്ങനെ , അകെ മൂന്നു ബൈക്കും , ഞാനും , ജ്യോതിയും , സഞ്ജുവും ,വിജീഷും ,വിഷ്ണുവും , പിള്ളേച്ചനും കടപ്പുറത്തും ബാക്കി ഉള്ളവര്‍ ബസിലും പോയി.കഴിച്ചത് പോരാന്നും , ആളെ കണ്ടു പിടിക്കാന്‍ ഒരു കൊച്ചു കുപ്പി കൂടി വേണം എന്നും പറഞ്ഞു വിഷ്ണുവും പിള്ളയും അന്നേരം തന്നെ ഒരു വണ്ടിയില്‍ ഓച്ചിറക്കും പോയി .

                                                                     കടലമ്മയുടെ കടാക്ഷം കൊണ്ട് കാണാതായത് നമ്മുടെ ടിയാന്‍ ആണെന്ന് ആരോ അറിഞ്ഞു , ദൈവമേ കുടുങ്ങി , എന്തെങ്ങിലും പറ്റിയാല്‍ എല്ലാവരും പറയും നല്ല പൊന്നു പോലത്തെ ചെറുക്കനെ നമ്മള്‍ കൊണ്ട് പോയി നശിപ്പിച്ചു എന്ന്. ടിയാന്റെ നമ്പറില്‍ വിളിച്ചപ്പോ പരിധിക്കു പുറത്തു എന്നു " കൊള്ളാം ഇതിനിടയ്ക്ക് അവന്‍ മൊബൈലില്‍ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്തു ടെക്നോളജിയുടെ ഒരു പോക്കെ !!! അഴീക്കല്‍ കടപ്പുറം എന്നു പറഞ്ഞാല്‍ ഒരു ഏഴെട്ടു കിലോമീറ്റെര്‍ നീളത്തില്‍ കിടക്കുന്നതാണ്(ഒരു ദ്വീപ്‌ പോലെ , തിരിച്ചു പോകന്നമെങ്ങിലും ആ ഒരു വഴിയെ ഉള്ളു, അതിന്റെ ഒരു അറ്റത്താണ് ഈ ബീച്ച്  ) , ഒരു സൈഡ് കടലും മറു സൈഡ് കായലും തമ്മില്‍ വേര്‍ തിരിച്ചു കൊണ്ട് ഒരു റോഡും ഇതാണ് അഴീകലിന്റെ ഒരു പ്രകൃതി ഭംഗി.

                                                                              അടുത്ത്  എവിടെയെങ്കിലും കാണും കാണും എന്ന വിശ്വാസത്തില്‍ എല്ലാവരും പതുക്കെ ടിയാനെ തിരക്കി ഇറങ്ങി , നല്ല ഇരുട്ടു അകെ ഉള്ള വെട്ടം മൊബൈലിന്റെ , അതിന്‍റെ വെട്ടത്തില്‍ ആവുന്ന ഉച്ചത്തില്‍ എല്ലാവരും ടിയാന്റെ പേരും വിളിച്ചു കടപ്പുറത്ത് അലഞ്ഞു. ഉച്ചത്തിലുള്ള വിളി കേട്ട് കടപ്പുറത്തുള്ള സകല ചേട്ടന്മാരും സഹായിക്കാന്‍ എത്തി , ഞങ്ങള്‍ കാര്യം പറഞ്ഞു , എത്രെയേ ഉള്ളോ . എല്ലാവരും ഓരോ മൊബൈല്‍ എടുത്തു , ഞങ്ങള്‍ വിചാരിച്ചു വലിയ വെട്ടം ഉണ്ടാക്കാന്‍ എല്ലാവരും കൂടെ മൊബൈല്‍ എടുക്കുക ആണെന് , കൂട്ടത്തില്‍ ഉള്ള ഒരുത്തന്‍റെ സംസാരം കേട്ട് ജ്യോതി അവിടെ തന്നെ തല കറങ്ങി വീണു.കൂടി നിന്നവരില്‍ ഒരാള്‍ പറഞ്ഞു ഞാന്‍ പോലീസിനെ വിളിക്കാം , നിങ്ങള്‍ ആംബുലന്‍സ് വിളി , ഒരാള് ഫയര്‍ ഫോര്സിലും ഒരാള്‍ ഇന്ത്യന്‍ നേവിയും വിളിക്കാന്‍ , ഐ എസ്‌ ഡി ഓഫര്‍ ഇല്ലാത്തതു കൊണ്ടാ അല്ലെങ്ങില്‍ ഒബാമേ വരെ അവര്‍ വിളിച്ചേനെ.....................

                                                 ഒരു പത്തു മിനിറ്റ് കൊണ്ട് കടപ്പുറം മുഴുവന്‍ ജനം ആയി , ആരോക്കെയെ പോയി വലയും പന്ഗ്ഗായവും കൊണ്ട് വന്നു , വല വീശിയാല്‍ ചിലപ്പോ വലയില്‍ കുരുങ്ങിക്കോളും എന്ന് അങ്ങനെ ആണെങ്ങില്‍ ഇന്ത്യന്‍ നേവിയുടെ രണ്ടു ദിവസം കളയേണ്ട പോലും!! ...വന്ന ചേട്ടന്മാര്‍ ഷൈന്‍ ചെയ്യാന്‍ കിട്ടിയ അവസരം മാക്സിമം മുതലാക്കി , പെട്ടെന്ന് തന്നെ ഞങ്ങളുടെ മൊബൈല്‍ പിടിച്ചു വാങ്ങി, നല്ല ഒന്നാംതരം ഇടിയും തന്നു തുടങ്ങി , മുന്നില്‍ നിന്ന സഞ്ജുനും ജ്യോതിക്കും നെഞ്ച് വിരിവ് ഉള്ളത് കൊണ്ട് ഒരെണ്ണവും വേസ്റ്റ് ആയില്ല ... സഞ്ജുമായിട്ടു പിണക്കം മാറ്റിയത് കാര്യമായി അല്ലെങ്ങില്‍ എന്‍റെ നെഞ്ച് വിരിവും അവര്‍ ചെക്ക്‌ ചെയ്തേനെ.

                                                    ഇതിനിടയ്ക്ക് ടിയാനെ തിരക്കി ഒരു അര കിലോമീറ്റര്‍ വണ്ടി വെച്ചിരിക്കുന്നിടത്തും നിന്ന് ഞങ്ങള്‍ എത്തി , കൂടെ കടപ്പുറത്ത് അപ്പൊ ബോധം ഉള്ള പത്തു നൂറുപേരും , ഇതിനിടയ്ക്ക് കരഞ്ഞും കാല് പിടിച്ചും ഇടിയുടെ ശക്തി കുറച്ചു .ഇതിനിടയ്ക്ക് ആര്‍ക്കോ ഒരു മെസ്സേജ് ടിയാന്റെ കയ്യില്‍ നിന്നും കിട്ടി " എന്നെ ആരും തിരക്കേണ്ട ഞാന്‍ വന്നു കൊള്ളാം " എല്ലാവരും ഇതു കേട്ടതോടെ വള്ളവും വലയും കരയ്ക്കടിപ്പിച്ചു , എവിടെ ആയാലും ജീവിച്ചിരിപ്പുണ്ട് . തിരിച്ചു വിളിച്ചിട്ട് വീണ്ടും പഴയ പോലെ തന്നെ ആളു പരിധിക്കു പുറത്തു ( ഇടയ്ക്ക് ബോധം വീണപ്പോ എങ്ങാണ്ട് മെസ്സേജ് അയച്ചതാ അല്ലെങ്ങില്‍ പിന്നെ അപ്പൊ വിളിച്ചാല്‍ കിട്ടെണ്ടാതല്ലേ! ).

                                                             ഒരു അരമണിക്കൂര്‍ കൂടി കഴിഞ്ഞപ്പോഴേക്കും ആളെ കണ്ടെത്തി , വായിലും മൂക്കിലും ഒക്കെ മണലും കേറി ഒരു തനി " രാജവേബാല " കിടന്നു ഉറങ്ങുന്നു . ആദ്യം തട്ടി ഉണര്‍ത്താന്‍ നോക്കിയ ആളുടെ നേരെ ഒരു ചീറ്റക്കം " പുള്ളിക്കാരന്‍ നല്ല പമ്പ് പിടിത്തകാരന്‍ ആയിരുന്നു എന്ന് തോന്നുന്നു , ഇടതു തിരിഞ്ഞു വലതു മാറി ടിയാന്റെ പ്രോസസ്സരില്‍ ഒരു ചവിട്ടു .ഹാങ്ങ് ആയി നിന്ന സിസ്റ്റം , സൂപ്പര്‍ കമ്പ്യൂട്ടര്‍ പോലെ ആയി കാര്യങ്ങള്‍ പിന്നെ... എന്തായാലും ആളെ കിട്ടിയതോടെ ഞങ്ങള്‍ക്ക് കിട്ടേണ്ട ഇടി തീര്‍ന്നു കാണും എന്ന് വിചാരിച്ചു , എവിടെ ? നിന്ന നില്‍പ്പിനു അടുത്ത അടി വിജീഷിനു ( മേലാല്‍ വെള്ളം അടിക്കാന്‍ വരുമ്പോ കടപ്പുറത്ത് കിടന്നു മണല് തിന്നുന്നവനെ കൊണ്ട് വരരുത് പോലും ) പതുക്കെ മുഖം തടവി വിജീഷ് അത് സമ്മതിച്ചു . ടിയാണ് കിട്ടേണ്ട മൂന്നു നാലു ചവിട്ടും കൂടെ നമ്മള്‍ സബ്സ്ടിട്ടുട്ടു ആളെ ഇറക്കി വാങ്ങി. എങ്ങനെയും ടിയനെയും പൊക്കി കൊണ്ട് തിരിച്ചു ബൈക്ക് ഇരിക്കുന്നിടത്തേക്ക്‌ ഓടി, ഇതിനിടയ്ക്ക് ആരോ ഒരു നല്ല മനുഷ്യന്‍ മൊബൈല്‍ എല്ലാം തിരിച്ചു വാങ്ങിച്ചു തന്നു( ഇതിനിടയ്ക്ക് ഒരുത്തന്‍ മൊബൈല്‍ കിട്ടി എന്നും പറഞ്ഞു വീട്ടില്‍ കൊണ്ട് പോയി ചാര്‍ജ് ചെയ്യാന്‍ വെച്ചു, പിന്നെ അവന്‍ വീട്ടില്‍ നിന്നും മൊബൈല്‍ കൊണ്ട് വരുന്നത് വരെ അവിടെ നിന്ന് ചീത്ത കേട്ടു. )
                                                               മൂക്കില്‍ നിന്നും വായില്‍ നിന്നും ഓരോ കൊട്ട മണല്‍ ഒക്കെ തട്ടി കളഞ്ഞു , ആളെ ചെറുതായിട്ട് ഒന്ന് നീറ്റാക്കി, ഞങ്ങള്‍ ബൈക്ക് എടുത്തു ഇറങ്ങി , ഇനി തിരിച്ചു ബൈക്കില്‍ കൂടി പോകേണ്ടത് ഇവന്മാരുടെ മുന്‍പില്‍ കൂടി തന്നെ വേണം , ബൈക്കില്‍ നൂറെ നൂറ്റിപത്തെ എന്നും പറഞ്ഞു വിടാം എന്ന് കരുതി ബൈക്ക് എടുതെപ്പോഴേക്കും എല്ലാവരും റോഡിന്‍റെ രണ്ടു സൈഡിലും എത്തി , പിന്നെ പതുക്കെ ഇങ്ങനെ നീങ്ങി , കുറച്ചു കഴിഞ്ഞപ്പോ വീണ്ടും എല്ലാവരും കൂടെ തടഞ്ഞു നിര്‍ത്തി ,( നേരത്തെ ഞാന്‍ പറഞ്ഞല്ലോ സ്ഥലത്തിന്റെ കിടപ്പ് അങ്ങനെയാ) . എല്ലാവരും ഇറങ്ങാന്‍ പറഞ്ഞിട്ട് ബൈകിന്റെ കീ അങ്ങ് അവര്‍ ഊരി മാറ്റി , എന്നിട്ട് ഞങ്ങളെ എല്ലാവരെയും കരയോഗം പ്രസിഡന്റിന്റെ വീട്ടില്‍ കൊണ്ട് പോയി , എല്ലാവര്ക്കും ഇരിക്കാന്‍ ഓരോ കസേരയും , എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രം നമ്മുടെ ടിയാന്‍ ( അറിയാത്തവര്‍ക്ക് അറിയാവുന്നവര്‍ കാണിച്ചു കൊടുക്കുന്നു , കല്യാണ തലേന്ന് പെണ്ണിന്റെ വീട്ടില്‍ ചെല്ലുമ്പോ ചെറുക്കനെ ബാക്കി ഉള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നത് പോലെ ) തന്നെ . ടിയാന്‍ ആണെങ്ങില്‍ നവവരന്റെ നാണം കലര്‍ന്ന മുഖത്തോടെ എല്ലാവരെയും നോക്കി ചിരിക്കുന്നു.

                                                                ആദ്യത്തെ പത്തു മിനിറ്റ് പ്രസിഡന്റിന്റെ വക ഒരു ചെറിയ ഉപദേശവും കാര്യങ്ങളും , അതിനിടയ്ക്ക് ആരോ ചായ ഉണ്ടാക്കി കൊണ്ട് വന്നു. ചായ കുടിച്ചാല്‍ വാള് വെക്കും എന്ന് അറിയാമായിരുന്നിട്ടും ഞങ്ങള്‍ ചായ കുടിച്ചു ( ഇനി അതിനും കൂടി ഇടി വാങ്ങാന്‍ വയ്യാ). അവസാനം പുള്ളിക്കാരന്‍ അടുത്ത ചാകരയ്ക്ക് വീണ്ടും വരണം എന്ന് പറഞ്ഞാ ഞങ്ങളെ യാത്ര ആക്കിയത് , എങ്ങനെയോ ഒക്കെ അവസാനം ടിയാനെ ഹോസ്റ്റലില്‍ കൊണ്ട് പോയി കിടത്തി , അടുത്ത ദിവസം ആദ്യത്തെ ട്രെയിനിനു തന്നെ ടിക്കറ്റ്‌ എടുത്തു വീണ്ടും  കോയംബതൂരിലേക്ക് യാത്ര ആക്കി.........................ആ സംഭവത്തിനു ശേഷം കടപ്പുറം കാണുന്നതെ ഞങ്ങള്‍ക്ക് അലര്‍ജിയാ !!