Thursday 3 March 2011

ലാബില്‍ ഇന്‍ കേസ്






ഗുലാന്‍ നഗര്‍ :  ലാബില്‍ ഇന്‍ കേസ് പുനര്‍ വിചാരണ ഡിസംബര്‍ 22 ന് നടത്തുമെന്ന് കോടതി വക്താവ് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു . പ്രോസിക്യുഷന്   വേണ്ടി  അഡ്വക്കേറ്റ് കം ടീച്ചര്‍  വിജയകുമാരി  അവര്‍കളും , മീര അവര്‍കളും ഹാജരായി. പ്രതികള്‍ക്ക് വേണ്ടി പ്രശസ്തരായ  അഡ്വക്കേറ്റ് രഞ്ജിത്തും ,അഡ്വക്കേറ്റ് പിള്ളയും ഹാജരായി .         
                                                         
                                                               കേസിനെക്കുറിച്ച് പോലീസെ പറയുന്നതിങ്ങനെ ; 2006 ഡിസംബര്‍ 22 ന്   ആണ് കേസിനു ആസ്പദമായ സംഭവം നടക്കുന്നത്. അന്നേദിവസം ശാസ്താംകോട്ട  കോളേജില്‍ ക്രിസ്മസ് ദിനാഗോഷങ്ങള്‍ നടക്കുകയായിരുന്നു .അന്ന് കോളേജില്‍ എത്തിയ പ്രതികളായ വിനീതും (24),രാജീവും (24 ) ഫിസിക്സ്‌ ലാബില്‍ കയറി മദ്യപിച്ചു മധോന്മത്തരായി , കോളേജില്‍ അലമ്പുണ്ടാക്കി .ക്രിസ്മസ് ദിനത്തില്‍ ഉണ്ടായേക്കാവുന്ന 
ദുരന്തം മുന്നില്‍ കണ്ടു വിജയകുമാരി ടീച്ചര്‍ കൊടുത്ത മുന്നറിയിപ്പ് ,  അതായതു കോളേജില്‍ ഏതാക്കെയോ ക്ലാസ്സില്‍ കുട്ടികള്‍ മദ്യപിച്ചു വന്നു അലബുണ്ടാക്കുന്നത് പ്രിന്‍സിപ്പല്‍ അറിഞ്ഞിട്ടുണ്ടെന്നും അതിനു തക്കതായ ശിക്ഷ കൊടുക്കുമെന്നും , നമ്മുടെ കൂട്ടത്തിലും അങ്ങനെ ഉള്ളവര്‍ ഉണ്ടോ എന്ന് അവര്‍ക്ക് സംശയം ഉണ്ടെന്നും പറഞ്ഞു കൊടുത്ത മുന്നറിയിപ്പിനെ കാറ്റില്‍ പറത്തി   ആണ്  പ്രതികള്‍ കുറ്റകൃത്യം ചെയ്തത് . കൃത്യ ദിവസം പ്രതികള്‍ കോളേജിലെ  ലാബില്‍ കയറി മദ്യപിച്ചു എന്നാണ് പ്രോസിക്യുഷന്‍ വാദം. പ്രതികളെ കസ്റ്റടിയില്‍  എടുക്കുമ്പോള്‍ കണ്ടെത്തി എന്ന് പറയുന്ന മദ്യകുപ്പി ആണ് പ്രധാന തെളിവായി പ്രോസിക്യുഷന്‍ എടുത്തു പറയുന്നത് . അന്ന് തന്നെ നടത്തിയ തെളിവെടുപ്പില്‍ കൂട്ടു പ്രതികള്‍ ആയി അതുല്‍ (24), ശ്രീരാജ്(24) , ജിബിന്‍ (24),പിന്നെ  പിടികിട്ടാ പുള്ളി അനൂപ്‌ എന്നാ അച്ചായന്‍ എന്നിവര്‍ ഉള്ളതായി തെളിഞ്ഞു . കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് സംശയിക്കുന്ന രോഹിത് (24) എന്ന ലോക്കല്‍ ചെറുപ്പക്കരനെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല .                                                                                                                                             
                                                                               കേസില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സകല തെളിവുകളും ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും എന്ന് എസ്. ഐ മോഹന്‍കുമാര്‍ സാറും , സി. ഐ ലീല ടീച്ചറും അറിയിച്ചു . സി. ഐ  ലീല   ടീച്ചെറിനു കിട്ടിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ ആണ് കേസിനു വഴിത്തിരിവായത്‌ .സാഹചര്യ തെളിവുകളും ഭാഗ്യവും കൂട്ടിനു  ഉണ്ടായതിനാല്‍ മാത്രമാണ് കേസിലെ പ്രതികളുടെ സ്ഥിരം കൂട്ടാളികളായ പിള്ള ,അഭിലാഷ് ഹരി ,അനൂപ്‌ ,അനീഷ്‌ ,പിന്നെ  രഞ്ജിത്തും രക്ഷപെട്ടത് എന്ന് ഞങ്ങളുടെ ലേഖകന് പ്രത്യേകം  നടത്തിയ  അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട് . അന്നേ ദിവസം ഉച്ചവരെ കാമുകിയുമായി കറങ്ങി, ഉച്ചകഴിഞ്ഞ് മദ്യപിക്കാന്‍ ഇരുന്ന പിള്ളയും, ഒട്ടാന്‍ കാശ് ഇടാതെ ഒരു തുള്ളി കൊടുക്കില്ല എന്ന് പറഞ്ഞതിന് പിണങ്ങി പോയ രഞ്ജിത്തും രക്ഷപെട്ടത് തല നാരിഴയ്ക്കാന്. ഏതോ ട്യുഷന് പോയ ബന്ധത്തില്‍ ഉള്ള ചേച്ചിയുടെ അടുത്ത് പറയും എന്ന് ക്ലാസ്സിലെ പെണ്‍കുട്ടികള്‍ ഭീഷണി പെടുത്തിയതിനാല്‍ ക്ലാസ്സിലെ മറ്റു വലിയ കുടിയന്മാരായ അനീഷും ,അഭിലാഷും ,കൊച്ചു കുടിയന്മാരായ ഹരിയും അനൂപും അന്നേ ദിവസം ഇതില്‍ ചേര്‍ന്നില്ല . മാന്യതയുടെ മൂഖം മൂടി അണിഞ്ഞ അവര്‍ ഇന്നു പ്രതികള്‍ക്കായി  വാദിക്കുന്നു, വിധിയുടെ വിളയാട്ടം !!!!!!!!!
                                                                                      പ്രതികളുടെ വക്കിലന്മാര്‍ പറയുന്നതിങ്ങനെ ; തന്റെ കക്ഷികള്‍ ഇ കേസില്‍ നിരപരാധികള്‍ ആണ് ,പോലീസിന്റെ മൃഗിയമായ പീഡനം കൊണ്ടാണ് അവര്‍ കുറ്റം സമ്മതിച്ചത് , തങ്ങളുടെ കക്ഷികള്‍ അന്നേ ദിവസം മദ്യപിച്ചിരുന്നു എന്നത് സത്യമാണ് എന്നാല്‍ അത് ലാബില്‍ ഇരുന്നല്ല എന്നും മറിച്ചു ഗുലാന്‍ നഗറില്‍ വച്ചായിരുന്നു  എന്നും അവര്‍ വാദിക്കുന്നു. മദ്യപിച്ചു കഴിഞ്ഞു കാമ്പസില്‍ കയറിയ കക്ഷികള്‍ വെള്ളം കുടിക്കാനായി ലാബില്‍ കയറിയ തക്കം കൊണ്ട്  നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌ കിട്ടിയ പോലീസ് കക്ഷികളെ വളയുകയായിരുന്നു . ലാബില്‍ നിന്നും അതി ക്രൂരമായി മര്‍ദനം ഏറ്റ കക്ഷികള്‍ കുറ്റം സമ്മതിക്കുക ആയിരുന്നു എന്നും അവര്‍ വാദിക്കുന്നു. 
                                                                                   ലാബില്‍ നിന്നും കണ്ടെത്തിയതായി പറയുന്ന തൊണ്ടി സാധനങ്ങളായ  ഗ്ലാസ്‌ , മദ്യ കുപ്പി   എന്നിവ ലാബ്‌ അസിസ്റ്റാന്ടുമര്‍ക്ക്   ക്ലാസ്സിലെ ചില മാന്യന്മാര്‍  ആയ  അഭിലാഷ് ,അനീഷ്‌ ,ഹരി ,അനൂപ്‌ എന്നിവര്‍ വാങ്ങി കൊടുത്തതാണെന്നും, അവരുടെ പേരുകള്‍ പരാമര്‍ശിച്ചു കൊണ്ട് പ്രതികളില്‍ ഒരാളായ രാജീവ് ആരോപിച്ചു . കൂടുതല്‍ തെളിവുകള്‍ക്കായി ഇവരെ കൂടി ചോദ്യം ചെയ്യണം എന്നും രാജരക്തം എന്ന് അറിയപ്പെടുന്ന രാജീവ് ആവശ്യപെട്ടു . ഇന്റലിജന്‍സ് റിപ്പോര്‍ട്ട്‌  പ്രകാരം ഇവരും നിരീക്ഷണത്തില്‍ ആയിരുന്നു . ഇവര്‍ ആ സമയം മദ്യപിച്ചില്ല  എന്ന ഒറ്റ കാരണത്തില്‍ ആണ് അവരെ പ്രതി പട്ടികയില്‍ ഉള്‍പ്പെടുത്താതെ ഇരുന്നത് .കേസിനെ കുറിച്ച് പ്രതികളില്‍ ഒരാളായ ലോലന്‍ എന്നറിയപ്പെടുന്ന വിനീതിന്റെ അച്ഛന്റെ   പ്രസ്താവനയും  ഇവര്‍ക്ക് എതിരാവുക ആയിരുന്നു . "പിടിച്ചത്   അരകുപ്പി  ആണെങ്ങില്‍ ബാക്കി ഉള്ളവര്‍ നിരപരാധികള്‍ ആണെന്നും , അത് തന്‍റെ മകന് പോലും തികയില്ല എന്നും ആണ് അദ്ദേഹം പറഞ്ഞത് ." ഈ പ്രസ്താവന കേസില്‍ പ്രതികള്‍ക്ക് എതിരാകും എന്ന് കണ്ടു  മാറ്റി പറഞ്ഞ അദ്ദേഹത്തെ  കൂറുമാറ്റ  ചട്ട പ്രകാരം കോടതി തനിയെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
                                                         "സത്യത്തെ  മൂടി വെക്കാം, വളച്ചൊടിക്കാം;പക്ഷെ ഒരു നാള്‍ അത് മറ നീക്കി പുറത്തു വരും ".............  യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തു കൊണ്ട് വരാന്‍ കേസ് ഡിപാര്‍ട്ട്‌മെന്റില്‍  നിന്നും മാറ്റി സി.ബി.ഐ  ക്ക്  വിടണം എന്നും അവര്‍ വാദിച്ചു.  
                                                                          കോളിളക്കം സൃഷ്‌ടിച്ച ഈ കേസില്‍  പോലീസിന് തെറ്റു പറ്റിയോ ?? കേസ്  സി.ബി.ഐ ക്കു വിടണോ ?? നിങ്ങള്‍ തീരുമാനിക്കുക . എന്തായാലും നിഷ്കളരായ ഒരു പറ്റം യുവാക്കളുടെ ജീവിതം വെച്ചാണ്‌ അവര്‍ പന്താടിയത്. സംഭവം നടന്നു എന്നേക്കു 4  വര്‍ഷം കഴിഞ്ഞു . ഇന്നു അവര്‍  നല്ല കുട്ടികള്‍ ആയി എന്നതാണ് മറ്റൊരു സത്യം , ഇതെല്ലാം ശാസ്താംകോട്ട   അയ്യപ്പന്‍റെ ലീലകളോ ?
                                                         നിങ്ങള്‍ക്കു  ഈ കേസിന്‍റെ വിധി എന്താകുമെന്നു പ്രവചികാമോ? തന്നിരിക്കുന്നവയില്‍ നിന്നും തിരഞ്ഞെടുക്കാം അല്ലെങ്ങില്‍ നിങ്ങള്‍ക്കു വിധിക്കാം .
1 )  പ്രതികളെ നല്ല നടപ്പിനു ശിക്ഷിക്കും  .
2 ) പ്രതികളെ മരണം വരെ കുടിപ്പിച്ചു കൊല്ലും .
3 )  പ്രതികളെ വെറുതെ വിടും 
എല്ലാവര്‍ഷവും ഡിസംബര്‍ 22 നു നടക്കുന്ന പുനര്‍ വിചാരണയില്‍ ഉള്‍പ്പെടാന്‍  എല്ലാവരെയും ഗുലാന്‍ നഗറിലേക്ക് ക്ഷണിച്ചു കൊള്ളുന്നു . 

4 comments:

  1. prathikale veruthe vittu athalle ni ingane irunnu kathi ezhuthunnath

    ReplyDelete
  2. അങ്ങോട്ട്‌ വിളിച് നീ ഒരികല്‍ എന്നെ ശിക്ഷിച്ചു നിനകത് ഓര്‍മ്മയുണ്ടോ ...അതോ ഇനിയും ശിക്ഷിക്കനാണോ

    ReplyDelete
  3. Njan ividokke undedaaa thendiii...

    ReplyDelete